കോഴിക്കോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ചക്കുംകടവ് സ്വദേശി വി.പി ഹൗസിൽ രജീസിനെയാണ് (40) എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് വിഭാഗവും എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും ചേർന്ന് പിടികൂടിയത്. 100 ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽനിന്ന് കണ്ടെത്തിയത്.
പാളയം പച്ചക്കറി മാർക്കറ്റിനു പിന്നിലൂടെ കോട്ടപ്പറമ്പ് ഭാഗത്തേക്കുള്ള ഇടവഴിയിലെ കെട്ടിടമുറിയിൽനിന്നാണ് ഇയാൾ പിടിയിലായത്. ബംഗളൂരുവിൽനിന്ന് വിൽപനക്കായി എത്തിച്ചതാണ് എം.ഡി.എം.എയെന്നും പണം അയച്ചുകൊടുക്കുന്നവർക്കാണ് ഇയാൾ ലഹരി കൈമാറിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പിടികൂടിയ എം.ഡി.എം.എക്ക് 15 ലക്ഷത്തോളം രൂപ വിലവരും. ഇയാൾക്കെതിരെ നാലു കിലോയും രണ്ടര കിലോയും കഞ്ചാവ് കൈവശംവെച്ചതിന് രണ്ട് എൻ.ഡി.പി.എസ് കേസുകളും നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.