സന്തോഷ് കുമാർ

നേർച്ചപ്പെട്ടി മോഷ്ടിക്കൽ പതിവ്; പ്രതി പിടിയിൽ

ഫറോക്ക്: ഹോട്ടലുകളിൽ കാഷ് കൗണ്ടറുകളിൽ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കുവേണ്ടി സംഭാവന സ്വീകരിക്കാൻ സ്ഥാപിക്കുന്ന നേർച്ചപ്പെട്ടികൾ മോഷ്ടിച്ച് മുങ്ങുന്ന പ്രതി പിടിയിൽ. തൃശൂർ ചാഴുർ സ്വദേശി തേക്കിനിയേടത്ത് സന്തോഷ് കുമാറിനെയാണ് ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും നല്ലളം പൊലീസും ചേർന്ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടിയത്.

അരീക്കാട് ഹോട്ട്ബേക്ക് ഹോട്ടലിലെ നേർച്ചപ്പെട്ടി കഴിഞ്ഞ മാസം 23ന് മോഷണം പോയിരുന്നു. രാവിലെ ചായ കുടിക്കാൻ ഹോട്ടലിൽ കയറിയ പ്രതി ഭക്ഷണം കഴിച്ചശേഷം കാഷ് കൗണ്ടറിൽ ആളൊഴിഞ്ഞ തക്കംനോക്കി നേർച്ചപ്പെട്ടി കൈക്കലാക്കുകയായിരുന്നു. ഇതേ രീതിയിലുള്ള 13 മോഷണങ്ങൾ നടത്തിയതിനു പ്രതിക്കെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം, പന്തീരാങ്കാവ് പുത്തൂർമഠത്തിലുള്ള ബിന്ദു ഹോട്ടലിലും സമാന രീതിയിൽ പ്രതി മോഷണം നടത്തിയിരുന്നു. മോഷണം നടത്തിയ കടകളുടെ ലിസ്റ്റ് പ്രതിയുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി. ഒരു തവണ മോഷണം നടത്തിയ കടയിൽ പിന്നീട് അബദ്ധവശാൽ കയറാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

Tags:    
News Summary - Man arrested for roberry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.