യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാൾ കൂടി പിടിയിൽ

നാദാപുരം: അരൂര്‍ എളയടത്തുനിന്ന് വോളിബാള്‍ മത്സരം കണ്ട് മടങ്ങുന്നതിനിടെ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റില്‍. കടമേരി സ്വദേശി താഴെ പനങ്ങാട്ട് ഹാരിസി (30)നെയാണ് വടകര നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി സി. സുന്ദരനും സംഘവും അറസ്റ്റ്ചെയ്തത്. ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞുവെക്കുകയായിരുന്നു.

വിമാനത്താവളത്തിൽനിന്ന് നാദാപുരം പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് എസ്.ഐമാരായ പി.ജി. രാംജിത്ത്, കെ.പി. ജയൻ, എ.എസ്.ഐ പ്രദീപ് എന്നിവർ ബംഗളൂരുവിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഫെബ്രുവരി 19ന് പുലർച്ചയാണ് പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയില്‍ അജിനാസിനെ തട്ടിക്കൊണ്ടുപോയത്.

Tags:    
News Summary - Man arrested for kidnapping youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.