കോഴിക്കോട്: കോവിഡ് വ്യാപിക്കുേമ്പാഴും അവിശ്രമം പ്രവർത്തിച്ച് ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും. ജില്ലയിൽ ആരംഭിച്ച 50 കോവിഡ് കെയർ സെൻററുകളിലായി രോഗസാധ്യതയുള്ളവരെ പാർപ്പിച്ച് നിരന്തരം നിരീക്ഷിച്ച് േരാഗവ്യാപനം തടയുകയാണ് ആരോഗ്യവകുപ്പിെൻറ പ്രധാന ഉദ്യമം. മൂന്നു മാസത്തിലേറെയായി രാപ്പകൽ േഭദമേന്യ പ്രവർത്തനനിരതമാണ് ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം. സന്നദ്ധപ്രവർത്തകരുടെ കുറവ് ഉദ്യോഗസ്ഥന്മാരുടെ ജോലിഭാരം വർധിപ്പിച്ചിട്ടുമുണ്ട്.
സംസ്ഥാനത്തിനുതന്നെ മാതൃകയായ പല കോവിഡ് പദ്ധതികളും രൂപകൽപന ചെയ്തത് കോഴിക്കോട്ടാണ്. കോവിഡ് ജാഗ്രത പോർട്ടൽ ഇതിന് ഉദാഹരണമാണ്. കോവിഡ് തടയുന്നതിനായി മനുഷ്യസാധ്യമായതെല്ലാം ചെയ്തുകൊണ്ട് മുന്നോട്ടുപോകുന്ന സംഘത്തിനു പക്ഷേ, ദീർഘകാലം ഇതേ അവസ്ഥയിൽ തുടരാനാകില്ല. സ്വാഭാവികമായ തളർച്ച ഇൗ സംഘത്തെയും ബാധിക്കാം. പ്രത്യേകിച്ചും രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും സൗകര്യങ്ങൾ കുറയുകയും ചെയ്യുന്ന അവസ്ഥ വരുേമ്പാൾ. ഇങ്ങനെ ഒരവസ്ഥയിൽ അതിഗുരുതരാവസ്ഥയിലുള്ളവർക്കു മാത്രം ശ്രദ്ധകൊടുക്കേണ്ടിവരുകയും അത് രോഗവ്യാപനസാധ്യത വർധിപ്പിക്കുകയും ചെയ്യും.
ഒാരോരുത്തരുടെയും സ്വയംനിയന്ത്രണം മാത്രമാണ് രോഗവ്യാപനത്തെ തടഞ്ഞുനിർത്താൻ ഇനി സഹായിക്കുക. നിലവിൽ േരാഗസാധ്യതയുള്ളവരെ ക്വാറൻറീനിലാക്കാൻ നഗരപരിധിയിൽ മാത്രം 27 കോവിഡ് കെയർ സെൻററുകൾ പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യവകുപ്പിെൻറ േമൽനോട്ടത്തിലാണ് പ്രവർത്തനം. കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്െമൻറ് സെൻററായി അശോകപുരത്തെ ലക്ഷദ്വീപ് െഗസ്റ്റ് ഹൗസും പ്രവർത്തിക്കുന്നു. ബീച്ച്. ഗവ. ജനറൽ ആശുപത്രിയുടെ കീഴിലാണ് ഫസ്റ്റ്ലൈൻ ട്രീറ്റ്െമൻറ് സെൻററുള്ളത്. നിലവിെല കണക്കനുസരിച്ച് 50 കോവിഡ് കെയർ സെൻററുകളിലായി 929 പേരാണ് സ്ഥാപനങ്ങളിൽ ക്വാറൻറീനിൽ കഴിയുന്നത്. 3742 പ്രവാസികൾ ഉൾപ്പെടെ 8000ത്തിലേെറ പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്.
920 പേർ കോവിഡ് കെയർ സെൻററുകളിലും 2700ലേറെ പേർ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 147 പേർ ഗർഭിണികളാണ്. 34,500ത്തോളം പേർ ഇതുവരെ നിരീക്ഷണം പൂർത്തിയാക്കി. വിദേശത്തുനിന്ന് വരുന്നവരെ വിമാനത്താവളത്തിൽ ആരോഗ്യവകുപ്പ്് പരിശോധിച്ച് ശരീരോഷ്മാവിൽ വ്യത്യാസമുള്ളവരെയും രോഗലക്ഷണങ്ങളുള്ളവരെയും ആശുപത്രിയിലേക്കും ലക്ഷണങ്ങളില്ലാതെ രോഗമുള്ളവരെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലേക്കും മാറ്റുകയാണ് ചെയ്യുന്നതെന്ന് ഡെപ്യൂട്ടി കലക്ടർ സി. ബിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.