ഫറോക്ക്: ബേപ്പൂർ മണ്ഡലത്തിലെ സമഗ്ര വികസനത്തിനായി 1105 കോടി രൂപയുടെ പദ്ധതികൾ. ഫറോക്ക് ചന്ത ഗവ: മാപ്പിള യു. പി. സ്കൂൾ പുതിയ കെട്ടിടം മൂന്നുകോടി, ബേപ്പൂർ ഹെൽത്ത് സൻെറർ വിപുലീകരണം രണ്ടുകോടി, ഫറോക്ക് നഗരസഭ 26ാം ഡിവിഷൻ മേലായി വളപ്പ് ഭൂമി ഏറ്റെടുത്ത് വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് പത്തുകോടി, കടലുണ്ടി റെയിൽവേ ലെവൽക്രോസ് മേൽപാലം നിർമാണം 10 കോടി, വട്ടക്കിണർ രാമനാട്ടുകര റോഡ് വികസനം രണ്ട് മേൽപാലങ്ങൾ ഉൾപ്പെടെ നവീകരണം 350 കോടി, ജി.എൽ.പി.എസ് നല്ലൂരിൽ നീന്തൽ പരിശീലനത്തിന് സ്വിമ്മിങ് പൂൾ ഒരു കോടി, ബേപ്പൂർ മേഖലകളിലെ റോഡുകളുടെ വികസന പദ്ധതിയായ ഔട്ടർ റിംഗ് റോഡ് പദ്ധതി റോഡുകളുടെ വികസനം 40 കോടി, നല്ലളം ഗവ. ഹൈസ്കൂൾ ഹയർ സെക്കൻഡറിയായി ഉയർത്തുന്നതിന് പത്തുകോടി, ചെറുവണ്ണൂർ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ കെട്ടിട നിർമാണം ഒരുകോടി, ഫാറൂഖ് കോളജ് ഫറോക്ക് പേട്ട റോഡ് വീതികൂട്ടി നിലവാരം ഉയർത്താൻ 30 കോടി, കടലുണ്ടി കമ്യൂണിറ്റി ഹാളിൽ സ്ഥലം ഏറ്റെടുക്കൽ 10 കോടി, ബേപ്പൂർ ഫിഷിങ് ഹാർബറിൽ പുതിയ ലേല ഹാൾ - ഒരുകോടി, ഫാറൂഖ് ചുങ്കം ചെക്ക് പോസ്റ്റ് സ്ഥലത്ത് മാതൃക മിനിസിവിൽ സ്റ്റേഷൻ - 10 കോടി, ചാലിയം ഫിഷ് ലാൻഡിങ് സൻെറർ നിർമാണം - 10 കോടി, രാമനാട്ടുകര ഫാമിലി ഹെൽത്ത് സൻെറർ പുതിയ കെട്ടിട നിർമാണം അഞ്ചു കോടി, രാമനാട്ടുകര എയർപോർട്ട് റോഡ് മാതൃക റോഡായി വികസിപ്പിക്കുന്ന പ്രവൃത്തി - 500 കോടി, കടലുണ്ടി പുഴയുടെയും പുല്ലിപ്പുഴയുടേയും പാർശ്വഭിത്തി കെട്ടി സംരക്ഷിക്കൽ - ഒമ്പത് കോടി, ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് പുനരുദ്ധാരണം -അഞ്ച് കോടി, ചെറുവണ്ണൂരിനെയും ഒളവണ്ണയെയും ബന്ധിപ്പിക്കുന്ന നല്ലളം ചാലാറ്റി -കയറ്റിയിൽ പാലം പുതുക്കി പണിയൽ സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ - 10 കോടി, ബേപ്പൂർ ഡയറി ട്രെയിനിങ് സൻെറർ നവീകരണം സ്മാർട്ട് ക്ലാസ് റൂം ഡോർമിറ്ററി - ഒരു കോടി, കടലുണ്ടി കോട്ടക്കടവ് ബസ് സ്റ്റാൻഡ് സ്ഥലമേറ്റെടുക്കൽ അടക്കം - 10 കോടി, ബേപ്പൂർ കയർ ഫാക്ടറി ആധുനിക മിഷനുകൾ സ്ഥാപിക്കുന്നത് - രണ്ട് കോടി, തൊണ്ടയിലെ കടവ് പാലം പുതുക്കി പണിയൽ 20 കോടി, ബേപ്പൂർ മൃഗാശുപത്രി പോളിക്ലിനിക് ഉയർത്തൽ - ഒരുകോടി, ബേപ്പൂരിൽ ആധുനിക സൗകര്യങ്ങളോടെ തീരദേശ ഹോസ്പിറ്റൽ -25 കോടി, ഗോതീശ്വരം ശ്മശാനം ആധുനികവത്കരിക്കൽ - 10 കോടി- എന്നിങ്ങനെയാണ് ബജറ്റിൽ വകയിരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.