തൃക്കാക്കരയിൽ വികസന രാഷ്ട്രീയത്തിനൊപ്പം -കെ.വി. തോമസ്

കൊല്ലം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ താൻ വികസന രാഷ്ട്രീയത്തിനൊപ്പമായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ.വി. തോമസ്. തൃക്കാക്കരയിൽ പ്രചാരണത്തിനിറങ്ങുന്ന കാര്യം തീരുമാനിച്ചിട്ടില്ല, വിളിക്കുമോ എന്ന് നോക്കാം. ഇതുവരെ വിളിച്ചിട്ടില്ല. മുൻ തെരഞ്ഞെടുപ്പുകളിലും വിളിച്ചിട്ടില്ലെന്നും മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. തുറന്ന മനസ്സോടെയാണ് കാര്യങ്ങളെ സമീപിക്കുന്നത്. കെ- റെയിലിനെ അന്ധമായി എതിർക്കരുത്. അന്ധമായി അംഗീകരിക്കുകയല്ല, എന്നാൽ തെറ്റുകൾ ചൂണ്ടിക്കാട്ടാം. താൻ വികസന പദ്ധതികൾക്കൊപ്പമാണ്. പാർട്ടിയിൽ തനിക്കുള്ള വാതിലുകൾ ഒരിക്കലും അടഞ്ഞിട്ടില്ല. കോൺഗ്രസുകാരനായിതന്നെ തുടരും. ഒഴിവാക്കിയത് നോമിനേറ്റഡ് സ്ഥാനങ്ങളിൽനിന്ന് മാത്രമാണ്. രാഷ്ട്രീയകാര്യസമിതിയിൽനിന്നും കെ.പി.സി.സി നിർവാഹക സമിതിയിൽനിന്നുമാണ് ഒഴിവാക്കിയത്. കഴിഞ്ഞദിവസം രാത്രി 11ന് താരിഖ് അൻവറിന്‍റെ സന്ദേശം ലഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളായ എ.ഐ.സി.സി, കെ.പി.സി.സി അംഗത്വങ്ങളിൽനിന്ന് മാറ്റിയിട്ടില്ലെന്നും കെ.വി. തോമസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.