പയ്യോളി: ദേശീയപാതയിൽ തിക്കോടിക്കും പാലൂരിനുമിടയിൽ മൂന്ന് ലോറികൾ അപകടത്തിൽപെട്ട് ലോറി ഡ്രൈവറായ ഒരാൾക്ക് പരിക്ക്. വെള്ളിയാഴ്ച പുലർച്ച മൂന്നരയോടെയാണ് അപകടം. ലോറിക്കുള്ളിൽ കുടുങ്ങിയ ബിഹാർ സ്വദേശിയായ ബബ്ലുവിന്റെ (35) കാലിന് ഗുരുതരമായി പരിക്കേറ്റു. ഒരു മണിക്കൂറോളം സമയത്തെ ശ്രമഫലമായി നാട്ടുകാരും പൊലീസും ചേർന്ന് ലോറിയുടെ കാബിൻ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റയാളെ പുറത്തെടുത്തത്. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടയ്നർ ലോറിയും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന രാജസ്ഥാനിൽനിന്ന് മാർബിൾ കയറ്റിവരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. പിന്നാലെയെത്തിയ മറ്റൊരു കണ്ടയ്നർ ലോറിയും അപകടത്തിൽപെട്ടു. കൊയിലാണ്ടിയിൽനിന്ന് അഗ്നിസുരക്ഷ സേനയും പയ്യോളി പൊലീസും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. രണ്ട് മണിക്കൂറിലധികം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഒടുവിൽ ക്രെയിൻ എത്തിച്ച് ഏറെ നേരത്തെ ശ്രമഫലമായാണ് വാഹനങ്ങൾ നീക്കി ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.