അവസാന വെള്ളിയും പിന്നിട്ട് പുണ്യമാസം

കോഴിക്കോട്: വ്രതമാസം വിടപറയുന്ന അന്തരീക്ഷത്തിൽ പള്ളികളിൽ ജുമുഅ പ്രാർഥന. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച മധ്യാഹ്ന പ്രാർഥനക്ക് പള്ളികളിലേക്ക് ജനമൊഴുകി. നഗരത്തിലെ മിക്ക പള്ളികളിലും തിരക്ക് കാരണം പ്രാർഥന പുറത്തേക്ക് നീണ്ടു. ആയിരം ദിവസങ്ങളെക്കാൾ പുണ്യമെന്ന് കരുതുന്ന ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന റമദാനിലെ അവസാന പത്തു ദിവസങ്ങളിൽ പള്ളികളിൽ നല്ല തിരക്കാണ്. ജുമുഅക്ക് ബാങ്ക് കൊടുക്കുന്നതിനു മുമ്പുതന്നെ വിശ്വാസികൾ പള്ളികളിലെത്തി. പാപങ്ങൾ പൊറുക്കാനും നരകത്തിൽനിന്നുള്ള മോചനത്തിനുമായി നീണ്ട പ്രാർഥനകളുയർന്നു. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷവും റമദാനിൽ പള്ളികളിൽ ജുമുഅ പ്രാർഥനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു . മഹാമാരി മാറിയെങ്കിലും പരീക്ഷണങ്ങളുടെ കാലത്ത് വിശ്വാസം മുറുകെപ്പിടിച്ച് മുന്നേറാൻ പ്രഭാഷണത്തിനിടെ ഖത്തീബുമാർ ഉദ്ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.