കോഴിക്കോട്: ഹിംസക്കെതിരെ പി.കെ. ഗോപി മൂന്നര പതിറ്റാണ്ട് മുമ്പ് എഴുതിയ കവിതയുടെ രംഗാവിഷ്‌കാരം ടൗണ്‍ഹാളിൽ അരങ്ങേറി. മാതാ പേരാമ്പ്രയാണ് 'പുതിയ കാട്ടാള'ന്‍റെ രംഗാവിഷ്‌കാരം അവതരിപ്പിച്ചത്. 30 വര്‍ഷത്തിലേറെയായി മാതാ പേരാമ്പ്ര കേരളത്തിനകത്തും പുറത്തുമുള്ള നിരവധി വേദികളില്‍ അവതരിപ്പിച്ച രംഗാവിഷ്‌കാരമാണ് പി.കെ. ഗോപിയെ ആദരിക്കുന്ന ഗോപീചന്ദനം ചടങ്ങിന്‍റെ ഭാഗമായി അരങ്ങേറിയത്. ഗോപീചന്ദനം സാംസ്‌കാരിക സായാഹ്നം എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഡോ. കെ.എം. പ്രിയദര്‍ശന്‍ ലാല്‍ അധ്യക്ഷത വഹിച്ചു. മേയര്‍ ഡോ. ബീന ഫിലിപ് പി.കെ. ഗോപിയെ ആദരിച്ചു. വിനോദ് പട്ടാണിപ്പാറ വരച്ച ചിത്രം കവിക്ക് സമ്മാനിച്ചു. കെ.എം. നരേന്ദ്രന്‍, കെ.പി. രാധാകൃഷ്ണന്‍, ടി.വി. ബാലന്‍, കനകദാസ് പേരാമ്പ്ര, രേഖ എന്നിവര്‍ സംസാരിച്ചു. 'പുതിയ കാട്ടാളന്‍' ലക്ഷ്മി ദാമോദരന്‍ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.