രക്തദാനം: ആപ്പിൽ ലക്ഷം പേരെയെത്തിക്കാൻ കാമ്പയിൻ

കോഴിക്കോട്: രക്തദാന രംഗത്ത് വിപ്ലവമാറ്റങ്ങൾ കൊണ്ടു വന്ന 'ബ്ലഡ് ലൊക്കേറ്റർ ആപ്പിൽ' ഒരുലക്ഷം പേരെ ഉൾപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പിന്നണി പ്രവർത്തകർ. സന്നദ്ധ സംഘടനകൾ, ക്ലബുകൾ, രാഷ്ട്രീയ-മത-സാംസ്ക്കാരിക സംഘടനകൾ തുടങ്ങി വിവിധ കൂട്ടായ്മകളെ ഉപയോഗപ്പെടുത്തി സമൂഹത്തിൽ കൂടുതൽ രക്തദാതാക്കളെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ആപ് എം.ഡി. ഒ.സി. അദ്നാൻ, പാർട്ണർ ജാഫർ കാവുങ്ങൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ 30,000 രക്തദായകരുള്ള ആപ്പിനെ ജനകീയമാക്കുകയാണ് കാമ്പയിൻ ലക്ഷ്യം. മാർച്ച് 15 മുതൽ ലോക രക്തദാനദിനാചരണം നടക്കുന്ന ജൂൺ 14 നകം എറ്റവുമധികം ആപ്പിൽ രജിസ്റ്റർ ചെയ്യുന്ന കമ്യൂണിറ്റിക്ക് ഒരു ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 50,000 രൂപയും 25,000 രൂപയും വീതവുമാണ് നൽകുക. മറ്റ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി ആരുടെയും നിർബന്ധമില്ലാതെ രജിസ്റ്റർ ചെയ്ത യഥാർഥ രക്തദാതാക്കളായതിനാലാണ് ബ്ലഡ് ലൊക്കേറ്റർ കൂടുതലാളുകൾ ഉപയോഗിക്കാൻ കാരണം. കരിപ്പൂർ വിമാനാപകട സമയത്തും മറ്റും ഇത് തെളിഞ്ഞതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.