lead ബാലുശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാത നവീകരണ പ്രവൃത്തികളിലെ അപാകതകൾ പരിഹരിക്കുമെന്ന് അഡ്വ. സച്ചിൻദേവ് എം.എൽ.എ. പ്രവൃത്തി നടക്കുന്ന ചില ഭാഗങ്ങളിൽ റോഡ് ഉയർത്താനും കൽവർട്ടുകൾ പുതുക്കിപ്പണിയാനും ആവശ്യമുയർന്നിരുന്നു. പുതുക്കിപ്പണിത കൽവർട്ടുകളിൽ ചിലത് നീളം കുറഞ്ഞുപോയതായും കൂടുതൽ സ്ഥലങ്ങളിൽ െഡ്രയിനേജ് നിർമിക്കണമെന്നും പരാതികൾ ലഭിച്ചിരുന്നു. എം.എൽ.എയും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. കെ.എസ്.ടി.പിക്കാണ് പ്രവൃത്തിനിർവഹണ ചുമതല. ഉള്ള്യേരിയിലെ കൊടുംവളവിലെ പൊട്ടിയ വലിയ പാറകൾ ഇളക്കിമാറ്റി അപകടഭീഷണി ഒഴിവാക്കും. കുടിവെള്ള പൈപ്പ് ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ട് ജല അതോറിറ്റി ചീഫ് എൻജിനീയറുമായി സംസാരിച്ച് വേഗത്തിലാക്കും. പരാതി ലഭിച്ച എല്ലാ സ്ഥലത്തും അഴുക്കുചാലുകൾ നിർമിക്കും. പൊലീസ് സ്റ്റേഷൻ മുതൽ ബ്ലോക്ക് റോഡ് വരെ ഭാഗത്ത് റോഡ് ഉയർത്തും. കോക്കല്ലൂർ അങ്ങാടിയിലെ കൽവർട്ടിന് നീളം വർധിപ്പിക്കും. തേനാക്കുഴി കരുമല കൽവർട്ടുകൾ വിശദമായ പരിശോധന നടത്തി പുതുക്കിപ്പണിയേണ്ടതാണെങ്കിൽ അത് ചെയ്യുമെന്നും എം.എൽ.എ പറഞ്ഞു. കെ.എസ്.ഇ.ബി ലൈനുകൾ ഉടൻ മാറ്റാൻ നടപടി സ്വീകരിക്കുമെന്നും ചില ഭാഗങ്ങളിൽ സർവേ നടത്തിയ ശേഷമേ അഴുക്കുചാൽ പൂർത്തിയാക്കാൻ കഴിയുകയുള്ളൂവെന്നും എം.എൽ.എ പറഞ്ഞു. കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനീയർ ഷാജി, കൺസൽട്ടൻസി ചീഫ് ജോയ്, ശ്രീധന്യ കമ്പനി പ്രതിനിധികൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.