കോമരം കുഴഞ്ഞുവീണു മരിച്ചു

കലശമെടുപ്പിനിടെ കോമരം ക്ഷേത്രത്തിൽ കുഴഞ്ഞുവീണ് മരിച്ചു -ഞായറാഴ്ച ഇതേ ക്ഷേത്രത്തിൽ തൊഴിലാളി ഷോ​ക്കേറ്റ് മരിച്ചിരുന്നു എലത്തൂർ: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കലശമെടുപ്പിനിടെ കോമരം കുഴഞ്ഞുവീണ് മരിച്ചു. എലത്തൂർ മാട്ടുവയൽ കരിയാത്തൻകാവ് അമ്പലത്തിലെ കോമരം വെങ്ങളം കാട്ടിലപീടിക മാട്ടുവയിൽ ഗോപാലൻ (72 -കീഴാരി) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ ഉത്സവാരംഭത്തിന്‍റെ കലശമെടുപ്പിനിടെയാണ് സംഭവം. ക്ഷേത്ര കാരണവരും മുഖ്യകർമിയുമായിരുന്നു. ഞായറാഴ്ച രാവിലെ ഇലക്ട്രിക് ജോലി നടക്കുന്നതിനിടെ തൊഴിലാളിയായ അമ്പലത്തിൽ വീട്ടിൽ സജീവൻ (49) ഷോക്കേറ്റ് മരിച്ചിരുന്നു. ഉത്സവത്തിന് ലൈറ്റുകൾ പിടിപ്പിക്കുന്നതിനിടെ ഇരുമ്പ് കോണിയിൽകയറി പ്രവൃത്തി നടത്തുന്നതിനിടെയാണ് ഷോക്കേറ്റത്. ഗോപാലന്‍റെ ഭാര്യ: പരേതയായ ചന്ദ്രിക (പയ്യോളി). മക്കൾ: ഗോപിജ, ഓബീഷ്, ബബീഷ്. മരുമക്കൾ: ഗണേശൻ (അത്തോളി), ഷൈനി (കണ്ണിപ്പൊയിൽ), മനിഷ (ചെറകുഴി). സഹോദരങ്ങൾ: മയ്യായി, ശാരദ, ഗോപി. പരേതരായ കൃഷ്ണൻ, ഗംഗാധരൻ, സരോജിനി. സഞ്ചയനം വെള്ളിയാഴ്ച. ദേവയാനി കൊമ്മേരി: നെടുമ്പള്ളി ദേവയാനി (72) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ഷൈജു, ഷൈലേഷ്, ഷിജീഷ്. മരുമക്കൾ: പ്രജിഷ, റിനിഷ. അംബുജാക്ഷി അമ്മ നന്മണ്ട: തേവലം കുണ്ടുങ്ങൽ അംബുജാക്ഷി അമ്മ (78) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണ അയ്യർ (വടകര). സഹോദരി: ദേവകി അമ്മ. സഞ്ചയനം വ്യാഴാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.