കോഴിക്കോട്: ആധാരമെഴുത്ത് തൊഴിലാളികളുടെ വർഷങ്ങളായുള്ള ആവശ്യങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ഓൾ കേരള ഡോക്യുമെന്‍റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ പണിമുടക്കുന്നു. മാർച്ച് ഒമ്പതിന് സംസ്ഥാന വ്യാപകമായി നടക്കുന്ന പണിമുടക്കിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ സബ് രജിസ്ട്രാർ ഓഫിസിനു മുന്നിലും രാവിലെ 10 മുതൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ അംഗീകരിച്ച തീരുമാനങ്ങൾപോലും ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് മൂലം നടപ്പാക്കുന്നില്ല. ആധാരമെഴുത്ത് ഫീസ് 13 വർഷം മുമ്പ് നിശ്ചയിച്ചതാണ്. വർധിപ്പിക്കാമെന്ന് പലതവണ ഉറപ്പു ലഭിച്ചങ്കിലും വർധന ഉണ്ടായിട്ടില്ല. ബിൽഡിങ് വാല്വേഷൻ സർട്ടിഫിക്കറ്റിൽ ഏകീകരണമില്ലാത്തതും ഫെയർ വാല്യു നിശ്ചയിച്ചതിലെ അശാസ്ത്രീയത മൂലവും രജിസ്ട്രേഷൻ മേഖലയിൽ അഴിമതി തുടരുകയാണ്. കൂടാതെ, മേഖലയിലേക്ക് അഭിഭാഷകർ കടന്നുകയറുന്നത് തൊഴിൽ നഷ്ടത്തിനിടയാക്കുന്നു. വാർത്തസമ്മേളനത്തിൽ ഓൾ കേരള ഡോക്യുമെന്‍റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ ജില്ല പ്രസിഡന്‍റ് ഇ. രാജഗോപാലൻ, സെക്രട്ടറി കെ. സുനിൽ കുമാർ, ട്രഷറർ വി.കെ. സുരേഷ് കുമാർ, അനിൽ കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.