കോഴിക്കോട്: കേരള അയേൺ ഫാബ്രിക്കേറ്റേഴ്സ് കൺസോർട്യം (കിഫ്‌കോൺ) ലാഭവിഹിതം ഉടൻ വിതരണം ചെയ്യണമെന്ന് ഓഹരി ഉടമകളുടെ പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 10 വർഷം മുമ്പ് 1100 പേർ ചേർന്നാണ് നാലു കോടി ചെലവിട്ട് വെൽഡിങ് യൂനിറ്റിന് ആവശ്യമായ ഇരുമ്പ് ഉരുപ്പടികൾ വിൽക്കുന്ന കമ്പനി തുടങ്ങിയത്. ഒരു തവണ മാത്രമാണ് ലാഭവിഹിതം ലഭിച്ചത്. ലാഭത്തിൽ പ്രവർത്തിച്ചിരുന്ന കമ്പനി നടത്തിപ്പുകാരുടെ പിടിപ്പുകേടിനാൽ കോടികൾ ബാങ്കിൽനിന്ന് വായ്പ വാങ്ങേണ്ട സ്ഥിതിയിലായി. കമ്പനിയിലെ സാമ്പത്തിക തട്ടിപ്പിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ലാഭവിഹിതവും നിക്ഷേപവും തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കെ.കെ. അബ്ദുൽ അസീസ്, എൻ.പി. ശ്രീജിത്ത്, കെ. ഗിരീഷ്, സുധാകരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.