കുറ്റ്യാടി: കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കൽ കോളജിലേക്ക് നിലമ്പൂർ പോത്തുകല്ല് സ്വദേശിയായ നിർധന രോഗിയെ എത്തിക്കാൻ സന്നദ്ധരായവരെ തേടി വാട്സ്ആപ് ഗ്രൂപ്പുകളിൽ അഭ്യർഥന വന്നപ്പോൾ ഒട്ടും ആലോചിച്ചുനിൽക്കാതെ വേളത്തെ കെ.വി ആംബുലൻസ് ഡ്രൈവർ കെ.വി. സിറാജ് സന്നദ്ധത അറിയിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരക്ക് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് പുലർച്ച നാലിന് തിരുവനന്തപുരത്തെത്തി. രോഗിയെ അവിടെ പ്രവേശിപ്പിച്ച് തിങ്കളാഴ്ച രാത്രി തിരിച്ചെത്തി. വരുന്ന വഴിയിൽ കോഴിക്കോട് ബൈപാസിൽ അപകടത്തിൽപെട്ട രണ്ട് ബൈക്ക് യാത്രക്കാരെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചുകൊടുക്കുകയും ചെയ്തതായി സിറാജ് പപറഞ്ഞു. നാട്ടുകാരുടെകൂടി സഹകരണത്തോടെ വാങ്ങിയ ആംബുലൻസായതിനാൽ ഇത്തരം സൗജന്യങ്ങൾ ചെയ്യുകയാണെന്ന് സിറാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.