ടൂറിസം മേഖലക്ക് പൊൻതൂവലായി തോണിക്കടവ് ടൂറിസം പദ്ധതി

ബാലുശ്ശേരി: ജില്ലയുടെ ടൂറിസം മേഖലക്ക് പൊൻതൂവൽ ചാർത്തി തോണിക്കടവ് ടൂറിസം പദ്ധതി ഈ മാസം നാടിന് സമർപ്പിക്കും. ജലസേചന വകുപ്പി​‍ൻെറ കീഴിലുള്ള കല്ലാനോട് തോണിക്കടവിലെ റിസർവോയർ തീരത്തുള്ള കുന്ന് കേന്ദ്രീകരിച്ചാണ് തോണിക്കടവ് ടൂറിസം പദ്ധതി പൂർത്തീകരിച്ചത്. 3.9 കോടി രൂപ ചെലവഴിച്ചുള്ള പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. കുന്നിന് മുകളിൽ വാച്ച്ടവർ, കഫറ്റീരിയ, പാത്ത് വേ, ആംഫി തിയറ്റർ, ചിൽഡ്രൻസ് പാർക്ക്, ബോട്ട്ജെട്ടി, റെയിൻ ഷെൽട്ടർ എന്നിവയുടെ പണി പൂർത്തിയായി. ഇലക്ട്രിക്കൽ, ലാൻഡ്സ്കേപ്പിങ് പ്രവൃത്തികളാണ് നടന്നുവരുന്നത്. റിസർവോയറിലൂടെ തോണിക്കടവ് മുതൽ കരിയാത്തുംപാറ വരെ ബോട്ടിങ് ആരംഭിക്കാനുള്ള ടെൻഡർ നടപടികൾ സ്വീകരിക്കാനും കഴിഞ്ഞ ദിവസം പുരുഷൻ കടലുണ്ടി എം.എൽ.എയുടെ നേതൃത്വത്തിൽ കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. തോണിക്കടവ് ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നതോടെ വയലട, കക്കയം ഡാം, കരിയാത്തുംപാറ മേഖലകളെ കൂടി ബന്ധിപ്പിച്ച് ജില്ലയിലെ തന്നെ മികച്ച ടൂറിസം സർക്യൂട്ട് ആയി കക്കയം മേഖല മാറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.