തലക്കുളത്തൂർ: കഴിഞ്ഞദിവസത്തെ കനത്ത മഴയിൽ എടക്കര തുണു മണ്ണിൽ ഭാഗത്ത് കൃഷിയിടങ്ങളിൽ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. 25 ഏക്കറിലധികം വരുന്ന പുവിട്ടുവരുന്ന പയർ, ചീര, മത്തൻ, കാബേജ്, കൈപ്പ തുടങ്ങിയവയാണ് വെള്ളം കയറി നശിച്ചത്. എം.കെ.പ്രസാദ്, കെ.കെ. സുരേഷ് ബാബു, ആർ. പ്രകാശൻ, വി.പി. ജയരാജൻ, ചന്ദ്രൻ നായർ, എം.കെ. പുരുഷു, എം.കെ.ആണ്ടിക്കുട്ടി, എം.കെ.സിദ്ധാർത്ഥൻ തുടങ്ങിയ കർഷകരുടെ കൃഷികളാണ് നശിച്ചത്. ഒരോ കർഷകനും 50,000 മുതൽ ഒന്നര ലക്ഷം വരെ ചെലവായിട്ടുണ്ട്. ഒരു ഏക്കർ മുതൽ മൂന്നു ഏക്കർ വരെ പാട്ടത്തിനെടുത്താണ് കർഷകർ കൃഷിയിറക്കുന്നത്. കൃഷി നാശം സംഭവിച്ച സ്ഥലങ്ങൾ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, വെജിറ്റബൾ ആൻറ് ഫ്രുട്ട്സ് പ്രേമോഷൻ കൗൺസിൽ കോഴിക്കോട് അസി.മനേജർ വി.അനുശ്രീ, തലക്കളത്തൂർ കൃഷി ഓഫിസർ ദീപ, ആർ.ബിനീഷ് തുടങ്ങിയവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.