ബേപ്പൂർ: പൊതുപ്രവർത്തനരംഗത്തെ സൗമ്യശീലനായിരുന്നു ശനിയാഴ്ച നിര്യാതനായ ഒ.കെ. മുഹമ്മദ് ബഷീർ. മുസ്ലിംലീഗിൻെറ പഴയകാല മുൻനിര നേതാക്കളുമായി ചെറുപ്പത്തിൽതന്നെ ബന്ധപ്പെട്ടു. പിൽക്കാലത്ത് രാഷ്ട്രീയ രംഗത്തുനിന്ന് മാറിനിന്നു. ബേപ്പൂരിലെ നിരവധി സാമൂഹിക, സാംസ്കാരിക സംഘടനകളുടെ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്നു. ബേപ്പൂർ മുസ്ലിം അനാഥ പരിപാലന സംഘം സെക്രട്ടറി, ബേപ്പൂർ ഖബർസ്ഥാൻ സംയുക്ത കമ്മിറ്റി സെക്രട്ടറി, ബേപ്പൂർ ഇസ്ലാമിക് കൾച്ചറൽ സൻെറർ(ബിക്ക്) ജോ. സെക്രട്ടറി, സൗഹൃദം റസിഡൻറ്സ് അസോസിയേഷൻ ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചു. മസ്ജിദുൽ മുജാഹിദീൻ, ബേപ്പൂർ ഓർഫനേജ് തുടങ്ങിയ സ്ഥാപനങ്ങളിലും ഭാരവാഹിയായിരുന്നു.1975ൽ ഗൾഫിൽ എത്തി. അബൂദബി ഡിഫൻസ് ഫോഴ്സിൽ 25 വർഷത്തോളം ജോലി ചെയ്തപ്പോഴും സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.