കോഴിക്കോട്: നഗരത്തിലെ കൂറ്റൻ പരസ്യ ബോർഡുകളുടെ രഹസ്യമറിയേണ്ട. നേർക്കുനേരെ കാണുന്നതുപോലെയല്ല പലതിൻെറയും കിടപ്പ്. ഏതാണ്ടെല്ലാം എപ്പോൾ നിലംപൊത്തുമെന്ന് ചോദിച്ചാമതി. കാറ്റും മഴയും ശക്തമായതോടെ നഗരത്തിൻെറ കണ്ണായ ഭാഗത്ത് െകട്ടിടങ്ങൾക്കുമേലെവരെ സ്ഥാപിച്ചവയടക്കം തകർച്ചഭീഷണിയിലാണ്. മിനിബൈപ്പാസിൽ സ്വപ്ന നഗരിക്ക് എതിർഭാഗത്തുള്ള വലിയ പരസ്യ ബോർഡിലെ ഫ്ലക്സ് കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിൽ പറന്ന് സമീപത്തെ വൈദ്യുതി കമ്പിയിൽ പതിച്ചുകിടക്കുകയാണ്. മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് ഭാഗം, ബീച്ച് പരിസരം എന്നിവിടങ്ങളിലടക്കം ആളുകളുടെ ജീവന് ഭീഷണിയായി പരസ്യ ബോർഡുകളുണ്ട്. നേരത്തേ അപകടാവസ്ഥയിലുള്ള ഇത്തരം േബാർഡുകൾക്കെതിരെ നഗസഭ അധികൃതർ നടപടി സ്വീകരിച്ചിരുന്നു. മാത്രമല്ല അനുമതിയില്ലാതെ സ്ഥാപിച്ച ചെറിയ പരസ്യേബാർഡുകൾ എടുത്തുമാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ പൂർണമായും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലായതോടെയാണ് ഇത്തരം നടപടികൾ നിലച്ചത്. കാലവർഷം ശക്തമായപ്പോൾ തന്നെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റണമെന്നും കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്നും ജില്ല കലക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ അപകടാവസ്ഥയിലുള്ള പരസ്യ ബോർഡുകൾ പൊളിച്ചു നീക്കണമെന്ന് പറഞ്ഞിരുന്നില്ല. നഗരത്തിൽ എല്ലാവർഷവും ബോർഡുകളും ഷീറ്റിട്ട മേൽക്കൂരകളും നിലംപൊത്തി വലിയ അപകടങ്ങളുണ്ടാവാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.