മുക്കം: സമീപവാസികൾക്ക് ആരോഗ്യഭീഷണി ഉയർത്തുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് മരപ്പണിശാല അധികൃതർ അടച്ചുപൂട്ടി. കാരശ്ശേരി പഞ്ചായത്തിലെ വലിയപറമ്പിൽ വ്യവസായികാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ജില്ല ഭരണകൂടത്തിന്റെ നിർദേശത്തെ തുടർന്ന് ഗ്രാമപഞ്ചായത്തും പൊലീസും ചേർന്ന് അടച്ചുപൂട്ടിയത്. സുരക്ഷാക്രമീകരണങ്ങൾ പാലിക്കാതെ സ്ഥാപനം പ്രവർത്തിക്കുന്നതിനാൽ പൊടിശല്യവും രാസവസ്തുക്കളുടെ ദുർഗന്ധവും ശബ്ദശല്യവും ഉണ്ടാകുന്നതായും ഇത് മാരക രോഗബാധക്ക് വഴിവെക്കുന്നതായും കാണിച്ച് സമീപവാസിയായ കളത്തിങ്ങൽ അബ്ദുസ്സലാം ജില്ല കലക്ടർ ഉൾപ്പെടെയുള്ളവർക്ക് നല്കിയ പരാതിയെ തുടർന്നാണ് സ്ഥാപനം പൂട്ടിയത്. നിയമലംഘനങ്ങൾക്കെതിരെ നേരത്തേയും സ്ഥാപനത്തിന് പിഴചുമത്തുന്നതുൾപ്പെടെ നടപടികൾ സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.