ബംഗളൂരു: ബംഗളൂരു മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോർപറേഷനിലെ (ബി.എം.ടി.സി.) മുസ്‍ലിം ജീവനക്കാര്‍ ശിരോവസ്ത്രം ധരിക്കുന്നതിനെതിരെ കാവി ഷാള്‍ അണിഞ്ഞ് ജോലിക്കെത്തി ഹിന്ദുത്വപ്രവർത്തകർ. കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും മറ്റു ജീവനക്കാരും ശിരോവസ്ത്രം ധരിക്കുന്നത് ബി.എം.ടി.സിയുടെ യൂനിഫോം ചട്ടത്തിന് വിരുദ്ധമാണെന്നാണ് ഇവരുടെ വാദം. തുടര്‍ന്നാണ് ചില ജീവനക്കാര്‍ കാവി ഷാള്‍ അണിഞ്ഞ് ജോലിക്കെത്തിയത്. ശിരോവസ്ത്രം ഒഴിവാക്കാനായി ഒരു വിഭാഗം ജീവനക്കാര്‍ ചേര്‍ന്ന് 'കേസരി കര്‍മികര സംഘ' എന്ന സംഘടനയും രൂപവത്കരിച്ചു. ഡ്യൂട്ടി സമയത്ത് ശിരോവസ്ത്രം വിലക്കുന്നതുവരെ കാവിഷാള്‍ അണിയാനാണ് ഇവരുടെ തീരുമാനം. ബി.എം.ടി.സിക്ക് പൊലീസ് സേനയിലേതുപോലെ യൂനിഫോം കോഡുണ്ടെന്നും അതിനാല്‍ ജീവനക്കാര്‍ യൂനിഫോം നിയമം പാലിക്കണമെന്നും ബി.എം.ടി.സി. വൈസ് ചെയര്‍മാന്‍ എം.ആര്‍. വെങ്കടേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.