നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ റിഫയുടെ കുടുംബം

കാക്കൂർ: തൂങ്ങിമരണമാണെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ റിഫയുടെ കുടുംബം. 10 ദിവസം കഴിഞ്ഞ് റിഫയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൊവ്വാഴ്ച ലഭിച്ചപ്പോൾ റിഫയുടെ മാതാപിതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ, തൂങ്ങിമരണമാണെങ്കിലും അതിന് ഒരുകാരണവും കാരണക്കാരനായ വ്യക്തിയും ഉണ്ടാകും. ആ കാരണം അറിയുന്നതോടൊപ്പം അതിന് കാരണക്കാരനായ വ്യക്തിയെയും അറിയണം. ഭർത്താവ് മെഹനാസിനൊപ്പമാണ് റിഫ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ മകൾക്ക് എന്താണ് സംഭവിച്ചതെന്ന് മെഹനാസ് പറയണം. മരിക്കുന്നതിന് തൊട്ടുമുമ്പ് ഏറെ സന്തോഷവതിയായിട്ടാണ് റിഫ സംസാരിച്ചതെന്ന് ഉമ്മ ഷറീന പറഞ്ഞു. മെഹനാസ് ഒളിവിൽ പോയതും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാത്തതുമാണ് ഈ മാതാപിതാക്കളെ ആശങ്കയിലാഴ്ത്തുന്നത്. പൊലീസ് അന്വേഷണത്തിൽ പൂർണ സംതൃപ്തിയാണുള്ളതെന്നും ഇവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.