കോട്ടയം: കാര്‍ ദിവസവാടകക്ക് എടുത്തശേഷം വാടകയും വാഹനവും തിരികെനല്‍കാതെ മുങ്ങിനടന്ന പ്രതി പിടിയില്‍. പട്ടിത്താനം മഞ്ചുഭവനില്‍ ആന്‍റണി വര്‍ഗീസാണ് (33) കുറവിലങ്ങാട് പൊലീസിന്‍റെ പിടിയിലായത്. ഇയാളുടെ പേരിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ വധശ്രമവും കഞ്ചാവ് വിൽപനയുമടക്കം നിരവധി കേസുകള്‍ നിലവിലുണ്ട്.
പൂച്ചാക്കല്‍ സ്വദേശിയായ പ്രശാന്തിൽനിന്നാണ് കാണക്കാരിയിൽനിന്ന് ഒരാഴ്ചത്തേക്ക് ആന്‍റോ മാരുതി ബ്രെസ കാര്‍ വാടകക്കെടുത്തത്. ഇതിനുശേഷം വാഹന ഉടമ വാടകക്കും വാഹനത്തിനുമായി ഫോണില്‍ വിളിച്ചിട്ടും ഇയാൾ ഫോണ്‍ ഓഫ്ചെയ്ത് മുങ്ങി.
തുടര്‍ന്ന് പ്രശാന്ത് കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതിനല്‍കി.കുറവിലങ്ങാട് എസ്.എച്ച്.ഒ നിര്‍മല്‍ ബോസ്, എസ്.ഐ അനില്‍കുമാര്‍, എ.എസ്.ഐമാരായ സാജുലാല്‍, ജൈസന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.