ജെ.ജോബിൻസൺ കുടുംബവുമായി

ഒരിടത്തൊരു ഫയൽവാൻ

കോട്ടയം: ഏഴാംവയസ്സിൽ നാട്ടുവളപ്പിലെ മെയ്‌വഴക്കത്തിൽ എതിരാളിയെ മലർത്തിയടിച്ച കുഞ്ഞുപയ്യൻ, പിന്നീട് ദേശീയ വേദികളിൽ തിളങ്ങി. കേരള ഗുസ്തി ടീമിന്‍റെ ക്യാപ്ടൻ, സൗത്ത് ഇന്ത്യൻ മത്സരങ്ങളിൽ വെള്ളി മെഡൽ ജേതാവ്, സിവിൽ സർവിസ് ടൂർണമെന്‍റിൽ ചാമ്പ്യൻ, ഇന്ന്, റവന്യൂ ഓഫീസിലെ ഡെസ്കിന് പിന്നിൽ ഫയലുകളോട് ഗുസ്തി പിടിക്കുന്നത് അതേ കുഞ്ഞുപയ്യനാണ്. പാറമ്പുഴ സ്വദേശി ജെ.ജോബിൻസൺ എന്ന 43കാരൻ.

1988ൽ ഹരിയാനയിൽ നടന്ന മിനി നാഷണൽ ഗുസ്തിയിൽ കേരളത്തെ പ്രതിനിധീകരിച്ചാണ് അരങ്ങേറ്റം. മാതാപിതാക്കൾ അറിയാതെയായിരുന്നു 25 കിലോ വിഭാഗത്തിലെ ആ യാത്ര. തുടർന്ന് മിനി, സബ് ജൂനിയർ, ജൂനിയർ, സീനിയർ എല്ലാതലങ്ങളിലും സംസ്ഥാന ചാമ്പ്യൻ. കേരള ടീമിന്‍റെ സ്ഥിരം ക്യാപ്ടൻ. ആന്ധ്രാപ്രദേശിൽ നടന്ന സൗത്ത് ഇന്ത്യൻ മത്സരത്തിൽ വെള്ളിമെഡൽ. ദേശീയതലത്തിൽ വെങ്കലമെഡൽ.

ഗുസ്തിയുടെ മൂന്ന് ഫോർമാറ്റുകളായ ഗാട്ട ഗുസ്തി (ഇന്ത്യൻ സ്റ്റൈൽ), ഫ്രീസ്റ്റൈൽ, ഗ്രീകോ-റോമൻ, ഒരുവർഷംതന്നെ മൂന്നുവിഭാഗങ്ങളിലും ജേതാവായി കേരളത്തിന് അപൂർവനേട്ടം സമ്മാനിച്ച റെക്കോർഡും ജോബിൻസന്‍റേത്. 2009ൽ റവന്യൂ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. തുടർച്ചയായി ചാമ്പ്യൻ. കഴിഞ്ഞവർഷം തിരുവനന്തപുരം സിവിൽ സർവിസ് മീറ്റിലാണ് ഗോദയിൽ അവസാനമായി ഇറങ്ങിയത്. നിലവിൽ സിവിൽ സർവിസ് മീറ്റുകളിലാണ് ജോബിൻസൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ജൂബി റാണി ജോസഫ് ആണ് ഭാര്യ. ഇവാഞ്ചലിൻ ജോബിൻസൺ, ഇവാനിയ ജോബിൻസൺ, എഡ്വിന ജോബിൻസൺ എന്നിവരാണ് മക്കൾ. ഗോദയിലെ പൊടിപടലങ്ങളിൽനിന്നും ഫയലുകളുടെ കൂമ്പാരത്തിലേക്ക് എത്തിയെങ്കിലും, ജോബിൻസൺ ഇന്നും മനസിൽ ഒരേ തിരിച്ചറിയൽ സൂക്ഷിക്കുന്നു‘ഒരിടത്തൊരു ഫയൽവാൻ’.

Tags:    
News Summary - there is a fileman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.