ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ കോവിഡ് വ്യാപകം. ഇന്ന് നടത്തിയ ആൻറിജന്‍ പരിശോധനയില്‍ 19പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എ.എസ്.ഐമാർക്കും കോൺസ്റ്റബിൾമാർക്കും ഹോം ഗാർഡിനും സ്വീപ്പർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത.
എസ്.ഐ, ഇൻസ്പെക്ടർ എന്നിവർക്ക് സ്ഥിരീകരിച്ചിട്ടില്ല. രോഗബാധിതരുടെ എണ്ണം കൂടിയതോടെ തിരക്കേറെയുള്ള ഏറ്റുമാനൂർ സ്റ്റേഷെൻറ പ്രവർത്തനം പ്രതിസന്ധിയിലായി. നേരത്തേ നാലുപേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ചികിത്സയിലാണ്. രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയതോടെയാണ് മറ്റുള്ളവരും കൂട്ടത്തോടെ പരിശോധനക്ക് വിധേയരായത്.
62 പൊലീസുകാരാണ് ഏറ്റുമാനൂര്‍ സ്റ്റേഷനിലുള്ളത്. ഇവരെല്ലാം തന്നെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്ക്കത്തിലേര്പ്പെട്ടിരുന്നവരാണ്. രോഗികളുടെ എണ്ണം വർധിച്ചെങ്കിലും സ്റ്റേഷൻ അടച്ചിടില്ല. തൽക്കാലം പഴയ സി.ഐ ഓഫിസിലേക്ക് സ്റ്റേഷൻ പ്രവർത്തനം മാറ്റും. അണുമുക്തമാക്കിയ ശേഷം വീണ്ടും ഇവിടെ തന്നെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.