താരിഫ്
കോട്ടയം: വിൽപനക്ക് പൊതികളാക്കുന്നതിനിടയിൽ ഒരു കിലോയിൽ അധികം കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവാർപ്പ് പത്തിൽ വീട്ടിൽ താരിഫ് (20) ആണ് അറസ്റ്റിലായത്.
ഇയാൾക്കൊപ്പമുണ്ടായിരുന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ജില്ലയിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരനുമായ കൊച്ചുപറമ്പിൽ വീട്ടിൽ ബാദുഷ ഷാഹുലിനെ പിടികൂടാനായില്ല. ഇയാളെ രണ്ടാം പ്രതിയാക്കി കേസെടുത്തു.
ഡെപ്യൂട്ടി എക്സൈസ് കമീഷണർ ആർ. ജയചന്ദ്രന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വേളൂർ ഗ്രാമീൺചിറ ബൈപാസിൽ പരിശോധന നടത്തിയത്. പിടിയിലാവുമ്പോഴും ഇയാളുടെ ഫോണിലേക്ക് നിരവധി പേർ കഞ്ചാവ് ആവശ്യപ്പെട്ട് വിളിക്കുന്നുണ്ടായിരുന്നു. കഞ്ചാവിന്റെ ഉറവിടം കണ്ടു പിടിക്കാനും മറ്റ് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാനും എക്സൈസ് അന്വേഷണം ശക്തമാക്കി. കോട്ടയം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. അഖിൽ, എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുനിൽകുമാർ, രാജേഷ്, ആനന്ദരാജ്, കണ്ണൻ, പി.കെ. സുരേഷ്, ഹരികൃഷ്ണൻ, ജോസഫ്, രാജീഷ് പ്രേം, ദിബിഷ്, ഗിൽഫു പി. സക്കീർ, ഡ്രൈവർ മുഹമ്മദ് ഹാരിസ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.