കോട്ടയം: വിശ്വാസനിറവിൽ പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ചരിത്രപ്രസിദ്ധമായ വെച്ചൂട്ട്. ശനിയാഴ്ച നടന്ന വെച്ചൂട്ടിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കാളികളായി. ശനിയാഴ്ച 11.15ഓടെയാണ് പെരുന്നാളിന്‍റെ ഭാഗമായുള്ള വെച്ചൂട്ടിന് തുടക്കമായത്. ഇടവക ജനങ്ങളുടെ കൂട്ടായ്മയിൽ ഒരുക്കുന്ന മാങ്ങ അച്ചാറും ചമ്മന്തിപ്പൊടിയും ചേർത്തുള്ള വെച്ചൂട്ട് പുതുപ്പള്ളി പള്ളിയുടെ തനത് പ്രത്യേകതയാണ്. ഇതോടൊപ്പം നൂറുകണക്കിന് കുരുന്നുകൾക്ക് ആദ്യ ചോറൂട്ടും നടന്നു. 501 പറ അരിയുടെ ചോറാണ് വെച്ചൂട്ടിനായി തയാറാക്കിയത്. ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവയുടെ പ്രധാന കാർമികത്വത്തിൽ നടന്ന ഒമ്പതിന്മേൽ കുർബാനക്കുശേഷമായിരുന്നു വെച്ചൂട്ട്. ഉച്ചക്കുശേഷം നടന്ന പ്രദക്ഷിണത്തിനും വിശ്വാസികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പൊൻകുരിശും അകമ്പടിയായി അനേകം വെള്ളിക്കുരിശുകളും ആയിരക്കണക്കിന് മുത്തുക്കുടകളും വഹിച്ചുള്ള പ്രദക്ഷിണത്തിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ നൂറുകണക്കിന് വിശാസികളും പങ്കുചേർന്നു. പ്രദക്ഷിണത്തിന് സാക്ഷികളാകാനും വൻ ജനാവലിയാണ് പുതുപ്പള്ളിയിലേക്ക് എത്തിയത്. പള്ളിയും പരിസരവും മണിക്കൂറുകളോളം ഭക്തരാൽ നിറഞ്ഞു. തുടർന്ന് അപ്പവും കോഴിയിറച്ചിയും നേർച്ചവിളമ്പും നടന്നു. ഇതോടെ പെരുന്നാളിന് സമാപനമായി. --പടം DP--
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.