കോട്ടയം: നടിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയെ അപമാനിച്ച് പി.സി. ജോർജ്. കേസിനുശേഷം അതിജീവിതക്ക് കൂടുതൽ അവസരങ്ങൾ കിട്ടുന്നുണ്ടെന്നും അവർ രക്ഷപ്പെട്ടെന്നും പി.സി. ജോർജ് പറഞ്ഞു. അതിജീവിത ആരാണെന്ന് തനിക്ക് അറിയില്ലെന്നും താൻ പറഞ്ഞത് തിരുത്താൻ ഉദ്ദേശ്യമില്ലെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പി.സി. ജോർജ്. ധാർഷ്ട്യക്കാരനും ഏകാധിപതിയുമായ ഭരണാധികാരിക്കൊപ്പം ജോസ് കെ. മാണിക്ക് തുടരാൻ കഴിയില്ല. അടുത്ത തെരഞ്ഞെടുപ്പിനുമുമ്പ് ജോസ് കെ. മാണി തിരികെ വന്നില്ലെങ്കിൽ അദ്ദേഹത്തിന്‍റെ അടിത്തറ ഇളകുമെന്നും കേരള കോൺഗ്രസ് പാർട്ടി പിരിച്ചുവിടണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണെന്നും രണ്ടുമാസത്തിനകം മുഖ്യമന്ത്രി രാജിവെച്ച് പിരിയുമെന്നും പി.സി. ജോർജ് പറഞ്ഞു. സഹകരണബാങ്കിൽ നടക്കുന്നത് കൊള്ളയാണെന്നും ബാങ്കിലെ ഭരണസമിതി അംഗങ്ങൾ വായ്പയെടുക്കുന്ന സാഹചര്യം കർശനമായി ഒഴിവാക്കണമെന്നും ജോർജ് ആവശ്യപ്പെട്ടു. അഖില കേരള ക്വിസ് മത്സരം 15ന് കോട്ടയം: ഏന്തയാര്‍ ജെ.ജെ മര്‍ഫി മെമ്മോറിയല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിന്‍റെ സ്ഥാപക മാനേജര്‍ മൈക്കിള്‍ എ. കള്ളിവയലിന്‍റെ ഓര്‍മക്കായി അഖില കേരള ക്വിസ് മത്സരം 'എം ക്യൂബ്' നടത്തും. എട്ടുമുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. 15ന് രാവിലെ 10ന് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് മത്സരം. പൊതുവിജ്ഞാനം, ആനുകാലികം, സിനിമ, സ്‌പോര്‍ട്‌സ് തുടങ്ങിയ മേഖലകളെ അധികരിച്ചായിരിക്കും മത്സരം. 25000, 15000, 10000, 5000, 3000, 2000 എന്നിങ്ങനെയാണ് ഒന്നുമുതല്‍ ആറാം സ്ഥാനം വരെയുള്ള സമ്മാനങ്ങള്‍. 12 വരെ രജിസ്‌ട്രേഷൻ ചെയ്യാം. ഫോൺ: 7907425954, 9495393699.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.