കോട്ടയം: പകൽ മാറിനിന്ന മഴ വൈകുന്നേരത്തോടെ വീണ്ടും ശക്തമായി. നദികളിലെ ജലനിരപ്പുയരുകയാണ്. മീനച്ചിലാർ കരകവിഞ്ഞതിനെത്തുടർന്ന് പടിഞ്ഞാറൻ മേഖലയിലേക്ക് വെള്ളംകയറി. പാലാ മേഖലയിൽ വെള്ളം കുറഞ്ഞു. ഈ വെള്ളമാണ് പടിഞ്ഞാറൻ മേഖലയിലേക്ക് ഒഴുകിയെത്തുന്നത്. രാത്രി മഴ തുടർന്നാൽ പടിഞ്ഞാറന്‍ മേഖല വെള്ളത്തിലാവും. താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ 125.77മി.മീ മഴയാണ് രേഖപ്പെടുത്തിയത്. മീനച്ചിലാർ പേരൂർ, നീലിമംഗലം, നാഗമ്പടം എന്നിവിടങ്ങളിൽ അപകടനിലക്ക് മുകളിലാണ്. താഴത്തങ്ങാടി മേജർ പാറപ്പാടം ക്ഷേത്രത്തിൽ വെള്ളം കയറി. അതേസമയം, മണിമലയാറ്റിൽ ജലനിരപ്പ് താഴ്ന്നു. മലയോരത്തെ കനത്ത മഴയും ഉരുൾപൊട്ടലുമാണ് ആറുകൾ കരകവിയാനിടയാക്കിയത്. ജില്ലയിൽ ബുധനാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മീനച്ചിലാറ്റിലെ ജലനിരപ്പ്, ബ്രാക്കറ്റിൽ അപകടനില: പാലാ: 12.235 (12.385) പേരൂർ: 4.95 (4.8) നീലിമംഗലം: 3.405 (3.725 ) കോടിമത: 1.22 (1.48 ) നാഗമ്പടം: 3.65 (3.5 ) കുമരകം: 1.08 (1.18 )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.