കൊല്ലത്ത് അമ്മ ബി.ജെ.പി സ്ഥാനാർഥി; മകൻ സി.പി.എം സ്ഥാനാർഥി

അഞ്ചൽ: മുന്നണികളുടെ സ്ഥാനാർഥി നിർണയം പൂർണമായില്ലെങ്കിലും ബി.ജെ.പിക്കും സി.പി.എമ്മിനും ഒരു വീട്ടിൽനിന്ന് സ്ഥാനാർഥികൾ. അതും അമ്മയും മകനും. പനച്ചവിള ഏഴാം വാർഡിലാണ് പുത്താറ്റ് ദിവ്യാലയത്തിൽ സുധർമ ദേവരാജനെ ബി.ജെ.പിയും മകൻ ദിനുരാജനെ സി.പി.എമ്മും കച്ചകെട്ടിച്ചിരിക്കുന്നത്.

2015ൽ ഇവിടെ ബി.ജെ.പിയുടെ സ്ഥാനാർഥിയായി മത്സരിച്ച സുധർമക്ക് രണ്ടാംസ്ഥാനമാണ് ലഭിച്ചത്. സി.പി.എം പ്രതിനിധി വിജയിക്കുകയും ചെയ്തു. അതിനാലാണ് ജനറൽ മണ്ഡലമായിട്ടും ഇക്കുറിയും സുധർമയെത്തന്നെ ബി.ജെ.പി രംഗത്തിറക്കിയത്.

എന്നാൽ എൽ.ഡി.എഫ് പരമ്പരാഗത വോട്ടുകൾ ചോരാതിരിക്കാനും വിജയം ആവർത്തിക്കാനുമാണ് സി.പി.എം അതേ നാണയത്തിൽ തിരിച്ചടിച്ചിരിക്കുന്നത്. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവാണ് ദിനു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.