കൊട്ടിയം: ഭക്തിയും സാഹസികതയും ഒത്തുചേരുന്ന ഉമയനല്ലൂർ ക്ഷേത്രത്തിലെ ആനവാൽപ്പിടി ആയിരങ്ങളുടെ സാന്നിധ്യത്തിൽ നടത്തി. ഉമയനല്ലൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചായിരുന്നു ചരിത്രപ്രസിദ്ധമായ ആനവാൽപ്പിടി. സുബ്രഹ്മണ്യന്‍റെയും ഗണപതിയുടെയും ലീലകളെ അനുസ്മരിക്കുന്നതാണ് ചടങ്ങ്. ശീവേലി എഴുന്നള്ളത്ത് കഴിഞ്ഞ് ഉച്ചക്ക് 12ന് ശേഷമാണ് ചടങ്ങ് നടന്നത്. കച്ച കയറും ചങ്ങലയും അഴിച്ചുമാറ്റി സ്വതന്ത്രനാക്കിയ ആനയെ നൈവേദ്യം നൽകി ആനക്കൊട്ടിലിൽ എത്തിച്ചു. തുടർന്ന് ഉമയനല്ലൂർ ഏലായിലെ വള്ളിയമ്പലം ലക്ഷ്യമാക്കി ആന ഓടി. ഓരോ കരയിൽ നിന്നുമായി തെരഞ്ഞെടുത്ത ഭക്തർ കാപ്പുകെട്ടി വ്രതാനുഷ്ഠാനത്തോടെ വന്ന ഭക്തരാണ് ആനവാൽ പിടി നടത്തിയത്. തൃക്കടവൂർ ശിവരാജു എന്ന ആനയാണ് ഇത്തവണ ഗജമുഖനായത്. വിദേശികളും സ്വദേശികളുമടക്കം ആയിരങ്ങളാണ് കാണാനെത്തിയത്. ആനവാൽപ്പിടിക്കുശേഷം മഹാപ്രസാദ ഊട്ടും നടന്നു. വൻ പൊലീസ് സുരക്ഷയോടെ പ്രത്യേകം സജ്ജീകരിച്ച ബാരിക്കേഡിനുള്ളിലാണ് ആനവാൽപ്പിടി നടന്നത്. പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ്, എലിഫന്‍റ് സ്ക്വാഡ് എന്നിവരുടെ സേവനവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.