പത്തനാപുരം: വേനല്‍മഴ ശക്തമായതോടെ ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകൾ നശിച്ചു. മരം വീണ് നാല് വീടുകൾ തകർന്നു. പത്തനാപുരം, തലവൂർ, വിളക്കുടി, പട്ടാഴി പഞ്ചായത്തുകളിലാണ് കാറ്റിൽ വ്യാപക നാശനഷ്ടം ഉണ്ടായത്. ആവണീശ്വരം കുണ്ടറപടി തിരുവോണം വീട്ടിൽ അജയകുമാർ, മഞ്ഞക്കാല ഗീത ഭവനത്തിൽ വിജയമ്മ, സത്യമുക്ക് ചന്ദ്രവിലാസത്തിൽ രാഘവൻ പിള്ള, കമുകുംചേരി ലളിത എന്നിവരുടെ വീടുകളാണ് തകർന്നത്. മരച്ചീനി, ചേന, വെറ്റില, പയർ, പടവലം, പാവൽ ഉൾപ്പെടെ കാർഷികവിളകൾ നശിച്ചു. പനംപറ്റ - പുനലൂർ പ്രധാനപാതയിൽ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പത്തനാപുരം ഫയർഫോഴ്സ് യൂനിറ്റിലെ അംഗങ്ങളും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനരാരംഭിച്ചത്. പിടവൂർ, പനംപറ്റ, കമുകുംചേരി, പുളിവിള, പഴഞ്ഞീക്കടവ്, പട്ടാഴി, തലവൂർ, ആവണീശ്വരം മേഖലകളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.