പുനലൂർ: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ ഒരാളെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. ആര്യങ്കാവ് ഇടപ്പാളയം സ്വദേശി ശ്യാം (23) ആണ് പിടിയിലായത്. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ കേസിലെ മുഖ്യപ്രതി ഇടപ്പാളയം സ്വദേശി വിപിൻരാജ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. തെന്മല വിമലവിലാസത്തിൽ അരുൺകുമാർ (29) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8.30 ഓടെ തെന്മലയിലുള്ള അരുണിൻെറ വീടിനു മുന്നിലായിരുന്നു സംഭവം. വിപിൻരാജിൽനിന്ന് അരുൺ വാങ്ങിയ അരലക്ഷം രൂപ തിരികെ നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. കാറിലെത്തിയ പ്രതികളും അരുണുമായുണ്ടായ ഏറ്റുമുട്ടൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. അരുൺ പല കേസിലെയും പ്രതിയാണ്. അതേസമയം സമയം പണമിടപാട് സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്. ശ്യാമിനെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്റ്റേഷൻ ഓഫിസർ എം.ജി. വിനോദ്, എസ്.ഐ ഡി.ജെ. ശാലു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.