പുനലൂർ: കാലവർഷമെത്തുംമുമ്പ് ഒാടകൾ വൃത്തിയാക്കാൻ അധികൃതർ തയാറാകാത്തതോടെ നാട്ടുകാർ ശുചീകരണമാരംഭിച്ചു. മഴയിൽ ദുരിതത്തിലായ പുനലൂർ നഗരസഭയിലെ കോളജ് വാർഡിലെ മുരുകൻകോവിൽ നിവാസികളാണ് പ്രദേശത്തെ ചാലുകൾ തെളിക്കുന്നത്. നേരത്തേ കനത്ത മഴയിൽ വെള്ളം കയറി ഇവിടെ ദുരിതാശ്വാസ ക്യാമ്പ് തുറന്നിരുന്നു. വെട്ടിപ്പുഴ തോടിൻെറ ആദ്യഭാഗം ഇനിയും തെളിച്ചിട്ടില്ല. ഇത് ജനങ്ങളുടെ സന്നദ്ധസേവനം കൊണ്ടുമാത്രം സാധ്യമാകുന്നതല്ല. വാർഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ച സാഹചര്യത്തിൽ കാലാവർഷത്തിന് മുമ്പുള്ള തോട് തുറക്കൽ ചുവപ്പുനാടയിൽ കുടുങ്ങാതെ ഉടൻ നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. ഓട തെളിക്കൽ നഗരസഭ മുൻ ചെയർമാൻ എം.എ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ജി. രഞ്ജിത്തിൻെറ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളിൽ വിവേക്, അഭിജിത്ത് എന്നിവരും പങ്കെടുത്തു. വാക്സിൻ ചലഞ്ചിലേക്ക് 2.70 ലക്ഷം പുനലൂർ: കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ പുനലൂർ യൂനിറ്റിലെ അംഗങ്ങൾ വാക്സിൻ ചെലഞ്ചിലേക്ക് സംഭാവന നൽകി. ആറ് ദിവസത്തെ ശമ്പളമായ 2,70,859 രൂപയുടെ സമ്മതപത്രം ചെയർപേഴ്സൺ നിമ്മി എബ്രഹാമിന് കൈമാറി. വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഡി. ദിനേശൻ, അഡ്വ. പി.എ. അനസ്, വസന്ത രഞ്ചൻ, സെക്രട്ടറി ബി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.