കിനാനൂർ കരിന്തളം പഞ്ചായത്തിലെ മാനൂരിചാലിൽ

നീർച്ചാലുകളുടെ വീണ്ടെടുപ്പ് കലക്ടർ ഉദ്ഘാടനം ചെയ്യുന്നു

കലക്ടർ തോട്ടിലിറങ്ങി; തടയണ നിർമാണം ആഘോഷമായി

നീലേശ്വരം: നാട്ടുകാരോടൊപ്പം തോട്ടിലിറങ്ങി കാട് വെട്ടിമാറ്റിയും തോട് വൃത്തിയാക്കിയും തടയണ നിർമാണത്തിന് സഹായിച്ചും കലക്ടർ ഡോ. ഡി. സജിത് ബാബു മലയോരത്തെ നാട്ടുകാരെ അത്ഭുതപ്പെടുത്തി.

വെള്ളത്തിലിറങ്ങി ജോലി ചെയ്യുന്നതുകണ്ട് സ്ത്രീകളടക്കമുള്ളവർ അത്ഭുതത്തോടെ നോക്കിനിന്നു. കിനാനൂർ കരിന്തളം പഞ്ചായത്തിൽ ഇനി ഞാനൊഴുകട്ടെ - നീർച്ചാലുകളുടെ വീണ്ടെടുപ്പ് എന്ന പരിപാടി ഉദ്ഘാടനം ചെയ്ത ശേഷമാണ് കലക്ടർ നാട്ടുകാരിൽ ഒരാളായി മാറിയത്.

പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രവി അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ലക്ഷ്മി, സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുൽ നാസർ, കെ.വി.അജിത്ത് കുമാർ, പഞ്ചായത്ത് മെംബർമാരായ പി. ധന്യ, കെ. കൈരളി, ഉമേശൻ വേളൂർ, ടി.എസ്. ബിന്ദു എന്നിവർ സംസാരിച്ചു. 31നകം പഞ്ചായത്തിലെ മുഴുവൻ നീർച്ചാലുകളും ശുചീകരിച്ച് 100 തടയണകളും നിർമിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.