ചെറുവത്തൂർ പാടശേഖരത്തിൽ ആരംഭിച്ച മെതിക്കൽ

മഴ പെയ്തതോടെ മെതിയും പാടത്ത്

ചെറുവത്തൂർ: ചെറുവത്തൂരിൽ സാധാരണയിൽനിന്ന് വിരുദ്ധമായി കർഷകർ മെതിയും പാടത്ത് നടത്തുന്നു. പ്രതീക്ഷ തെറ്റിച്ചെത്തിയ മഴയിൽ കുതിർന്ന നെന്മണികൾ കൊയ്തെടുക്കാൻ പ്രയാസം നേരിടുന്നുണ്ട്. ഇത്തവണ നല്ല വിളവ് ലഭിച്ചെങ്കിലും മഴ വില്ലനായതുമൂലം കർഷകർക്ക് പ്രയോജനം ലഭിക്കില്ല.

മഴയിൽ ചളിനിറഞ്ഞതിനാൽ കൊയ്ത്തുയന്ത്രങ്ങൾക്ക് പാടത്തിറങ്ങാൻ കഴിയുന്നില്ല. വേണ്ടത്ര തൊഴിലാളികളെ കിട്ടാത്തതും കൊയ്ത്ത് വൈകിപ്പിച്ചു.

കനത്ത ചൂട് വകവെക്കാതെ പാടത്തിറങ്ങിയ തൊഴിലാളികളിലാണ് പാടശേഖര സമിതികളുടെയും മറ്റും പ്രതീക്ഷ. ചെറുവത്തൂരിലെ എല്ലാ പാടശേഖരങ്ങളിലും കൊയ്ത്ത് തുടങ്ങിയിട്ടുണ്ട്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.