1009 പേര്‍ക്കുകൂടി കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് 13.20 ശതമാനംകണ്ണൂർ: ജില്ലയില്‍ ശനിയാഴ്ച 1009 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 968 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ എട്ടുപേർക്കും 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗസ്ഥിരീകരണ നിരക്ക് 13.20 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് പോസിറ്റിവ് കേസുകള്‍ 2,03,519 ആയി. ഇവരില്‍ 992 പേര്‍ ശനിയാഴ്ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 1,94,210 ആയി. 1170 പേര്‍ കോവിഡ് മൂലം മരിച്ചു. 6482 പേര്‍ ചികിത്സയിലാണ്. നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 5630 പേര്‍ വീടുകളിലും ബാക്കി 852 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 30,877 പേരാണ്. ഇതില്‍ 30,024 പേര്‍ വീടുകളിലും 853 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ 16,25,206 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 16,24,396 എണ്ണത്തിൻെറ ഫലം വന്നു. 797 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്.------------------------------മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനഞായറാഴ്ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. പയ്യന്നൂർ ബോയ്സ് ഹൈസ്കൂൾ, മട്ടന്നൂർ വയോജന വിശ്രമകേന്ദ്രം, കീഴല്ലൂർ തെരൂർ മാപ്പിള സ്കൂൾ, പെരുവ പെരുന്തോടി സ്കൂൾ, പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ നാലുവരെയും പൊയിൽ ഇരിങ്ങൽ യുവജന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, കരിക്കോട്ടക്കരി സൻെറ് തോമസ് പാരിഷ് ഹാൾ എന്നിവിടങ്ങളില്‍ ഉച്ച രണ്ടുമുതല്‍ നാലുവരെയും തളിപ്പറമ്പ് താലൂക്കാശുപത്രി, പേരാവൂർ താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ച 12.30 വരെയുമാണ് സൗജന്യ പരിശോധന. ഞായറാഴ്ച 34 കേന്ദ്രങ്ങളിൽ 18നു മുകളിലുള്ളവർക്ക് വാക്സിൻ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.