ആശങ്ക ഉയരുന്നു; 782 പേര്‍ക്കുകൂടി കോവിഡ്

രോഗ സ്ഥിരീകരണ നിരക്ക് 14.16 ശതമാനം കണ്ണൂർ: ജില്ലയിൽ ഞായറാഴ്ച 782 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം മെല്ലെ ഉയരുന്നത് ആശങ്കക്കിടയാക്കുന്നു. കഴിഞ്ഞ ആറുദിവസമായി 600ന് മുകളിലാണ് രോഗികളുടെ എണ്ണം. ഇതിൽ നാലുതവണ കണക്കുകൾ 700ന് മുകളിലായി. ഒരു മാസത്തിനിടെയുള്ള ഉയർന്ന കണക്കാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. സമ്പര്‍ക്കത്തിലൂടെ 753 പേര്‍ക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ എട്ടുപേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്നുപേര്‍ക്കും 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രോഗസ്ഥിരീകരണ നിരക്ക് 14.16 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റിവ് കേസുകള്‍ 1,62,887 ആയി. ഇവരില്‍ 539 പേര്‍ ഞായറാഴ്ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 1,57,990 ആയി. 859 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 3449 പേര്‍ ചികിത്സയിലാണ്. നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 2704 പേര്‍ വീടുകളിലും ബാക്കി 745 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 16,243 പേരാണ്. ഇതില്‍ 15,479 പേര്‍ വീടുകളിലും 764 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ 12,95,189 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 12,94,400 എണ്ണത്തിൻെറ ഫലം വന്നു. 789 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്. ................. മൊബൈല്‍ ആർ.ടി.പി.സി.ആര്‍ പരിശോധന തിങ്കളാഴ്ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആർ.ടി.പി.സി.ആര്‍ പരിശോധന നടത്തും. പൊന്നംവയൽ സ്കൂൾ, നജാത്തുൽ എൽ.പി സ്കൂൾ പാനൂർ, വയോജന വിശ്രമ കേന്ദ്രം മുഴപ്പിലങ്ങാട്, ഗവ. എൽ.പി സ്കൂൾ കാഞ്ഞിലേരി, കാട്ടാമ്പള്ളി ജി.എം.യു.പി സ്കൂൾ, ചെങ്ങളായി പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെയാണ് സൗജന്യ പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.