തളിപ്പറമ്പ്: ധർമശാല-പറശ്ശിനിക്കടവ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് 2.20 കോടി രൂപയുടെ ഭരണാനുമതി. ഇതുപ്രകാരം ധർമശാല മുതൽ പറശ്ശിനിക്കടവ് വരെയുള്ള 4.5 കിലോമീറ്റർ റോഡ് ബി.എം.ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തും. പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ ക്ഷേത്രം, വിസ്മയ പാർക്ക്, പറശ്ശിനിക്കടവ് സ്‌നേക്പാർക്ക്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കണ്ണൂർ വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന പാതയാണ്. ഏഴ് മീറ്റർ വീതിയിലാണ് റോഡ് ബി.എം.ബി.സി നടത്തുക. മന്ത്രി എം.വി. ഗോവിന്ദന്റെ ഇടപെടലിനെ തുടർന്നാണ് പുതുക്കിയ ഭരണാനുമതി നൽകി ഉത്തരവായത്. ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.