ഹോട്ടല്‍ ഉടമയുടെ ആത്മഹത്യ; കെട്ടിട ഉടമയെ ചോദ്യംചെയ്യും

ശ്രീകണ്ഠപുരം: പ്രമുഖ കോണ്‍ഗ്രസ് നേതാവും വ്യാപാരി നേതാവുമായ പ്രകാശ് ഹോട്ടല്‍ ഉടമ മടമ്പം വഞ്ഞിയൂരിലെ മുണ്ടയാടന്‍ വീട്ടില്‍ കുഞ്ഞികൃഷ്ണന്റെ (73)ആത്മഹത്യയുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് ചോദ്യംചെയ്യും. കെട്ടിട ഉടമയെയും കണിയാര്‍വയല്‍ സ്വദേശിയായ മറ്റൊരാളെയുമാണ് ശ്രീകണ്ഠപുരം പൊലീസ് ചോദ്യംചെയ്യുക. കുഞ്ഞികൃഷ്ണന്‍ മൂന്ന് ആത്മഹത്യക്കുറിപ്പുകള്‍ എഴുതിവെച്ചിരുന്നു. രണ്ടെണ്ണം പൊലീസിനുള്ളതായിരുന്നു. സി.ഐ ഇ.പി. സുരേശന്‍ കത്തുകള്‍ പരിശോധിച്ചാണ് കുഞ്ഞികൃഷ്ണന്‍ ഹോട്ടല്‍ നടത്തുന്ന കെട്ടിടത്തിന്റെ ഉടമയെയും കണിയാര്‍വയല്‍ സ്വദേശിയെയും ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്. കെട്ടിട ഉടമയുമായി കുഞ്ഞികൃഷ്ണന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നത്രെ. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തിയവകയില്‍ കുഞ്ഞികൃഷ്ണന് ലഭിക്കാനുണ്ടായിരുന്ന തുക സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നതായും സൂചനയുണ്ട്. കണിയാര്‍വയല്‍ സ്വദേശിയുമായി കുഞ്ഞികൃഷ്ണന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. രേഖകൾ ഈടായി നല്‍കി ഇയാളിൽനിന്ന് പണം വാങ്ങിച്ചിരുന്നതായും പണം തിരിച്ചുനല്‍കിയിട്ടും രേഖ തിരിച്ചുനല്‍കാതെ തുടർന്നും പണം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായും കത്തില്‍ സൂചനയുണ്ട്. അടുത്ത ദിവസം ചോദ്യം ചെയ്തശേഷം ആവശ്യമെങ്കിൽ മറ്റ് നടപടികൾ സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.