സി.പി.ഐക്ക് പുതിയ രണ്ട് ബ്രാഞ്ച്തളിപ്പറമ്പ്: സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റി മുൻ അംഗം കോമത്ത് മുരളീധരന്‍റെ നേതൃത്വത്തിൽ സി.പി.ഐയിൽ ചേർന്നവർ കീഴാറ്റൂർ മാന്ധംകുണ്ടിലും പാളയാടും സി.പി.ഐ ബ്രാഞ്ചുകൾ രൂപവത്കരിച്ചുമാന്ധംകുണ്ട് ബ്രാഞ്ച് രൂപവത്കരണ യോഗത്തിൽ കോമത്ത് മുരളീധരൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം വേലിക്കാത്ത് രാഘവൻ, സി. ലക്ഷ്മണൻ, എം. രഘുനാഥ്, ഡി.എം. ബാബു, എം. സുധാകരൻ എന്നിവർ സംസാരിച്ചു. തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി വി.വി. കണ്ണൻ സ്വാഗതം പറഞ്ഞു. എം. വിജേഷിനെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു. പാളയാട് ബ്രാഞ്ച് രൂപവത്കരണ യോഗത്തിൽ അയ്യപ്പൻ അധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം വേലിക്കാത്ത് രാഘവൻ, തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി വി.വി. കണ്ണൻ, സി. ലക്ഷ്മണൻ, കോമത്ത് മുരളീധരൻ, കെ. മനോഹരൻ എന്നിവർ സംസാരിച്ചു. തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി അംഗം എം. രഘുനാഥ് സ്വാഗതം പറഞ്ഞു. കെ. മനോഹരനെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു. സി.പി.എമ്മിലെ വിഭാഗിയതയെ തുടർന്ന് കോമത്ത് മുരളീധരന്‍റെ നേതൃത്വത്തിൽ മാന്ധംകുണ്ട്, പാലയാട് പ്രദേശങ്ങളിലെ ഒരുവിഭാഗം സി.പി.എം പ്രവർത്തകർ സി.പി.ഐയിൽ ചേരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.