സ്പിന്നിങ് മിൽ തൊഴിലാളികൾ കരിദിനം ആചരിച്ചു

സ്പിന്നിങ് മിൽ തൊഴിലാളികൾ കരിദിനം ആചരിച്ചുമാഹി: എൻ.ടി.സിയുടെ പള്ളൂരിലെ സ്പിന്നിങ് മിൽ ഉൾപ്പെടെ രാജ്യത്തെ മുഴുവൻ മില്ലുകളും തുറന്നു പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മിൽ തൊഴിലാളികൾ കരിദിനമാചരിച്ചു. കേന്ദ്ര സർക്കാർ നീതി പാലിക്കുക, ജീവനക്കാർക്ക് മുഴുവൻ വേതനവും അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ച് വ്യാഴാഴ്ച മിൽ ഗെയിറ്റിലും ജീവനക്കാരുടെ വീടുകളിലും കറുത്ത കൊടി കെട്ടിയായിരുന്നു പ്രതിഷേധം.കോവിഡിന്‍റെ തുടക്കത്തിൽ 2020 മാർച്ചിലാണ് മിൽ അടച്ചിട്ടത്. 200 സ്ഥിരം തൊഴിലാളികളും 200 താൽക്കാലിക ജീവനക്കാരുമാണ് മില്ലിൽ ജോലി ചെയ്യുന്നത്. സ്ഥിരം ജീവനക്കാർക്ക് മൂന്നിലൊന്ന് ശമ്പളം മാത്രമാണ് ലഭിക്കുന്നത്.സംയുക്ത സമരസമിതി നടത്തിയ പ്രതിഷേധത്തിന്വി. വല്‍സരാജ് (ഐ.എൻ.ടി.യു.സി), കെ. സത്യജിത്ത് കുമാര്‍ (സി.ഐ.ടി.യു), എം. രാജീവന്‍ (ബി.എം.എസ്) എന്നിവർ നേതൃത്വം നല്‍കി. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ മില്ലുകൾ തുറക്കുന്നതിനുള്ള തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.