കണ്ണൂർ: പാമ്പൻകണ്ടി മാർത്താണ്ടകുന്നിന് സമീപത്തെ ചതുപ്പുനിലത്തിൽപെട്ട ചെറുതോടുകൾ മണ്ണിട്ടു നികത്തുന്നതായി പരാതി. പടന്നതോടിന്‍റെ കൈവഴികളായി വെള്ളം ഒഴുകിപ്പോകുന്ന അഞ്ച് ചെറുതോടുകൾ മണ്ണിട്ടുനികത്തി കെട്ടിട നിർമാണത്തിനുള്ള ശ്രമം നടക്കുന്നതായി പരിസരവാസികൾ ജില്ല കലക്ടർക്ക് പരാതി നൽകി. സ്ഥിരമായി വെള്ളം കെട്ടിനിൽക്കുന്ന ചതുപ്പുനിലം നികത്തുന്നതോടെ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം നഷ്ടപ്പെടും. മഴക്കാലത്ത് ഈ പരിസരത്തെ ജനങ്ങളുടെ ദുരിതം വർധിക്കും. ചാലാട് റൈസ് മിൽ ഭാഗത്തെ 10 ഏക്കറോളം വയലും ചതുപ്പു നിലവും റിയൽ എസ്റ്റേറ്റ് മാഫിയ കൈയടക്കിയിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. കണ്ടൽക്കാട് വെട്ടിനശിപ്പിച്ച് തോടുകൾ നികത്തുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.