കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട കഞ്ചാവുകേസ് പ്രതി പിടിയിൽ

തളിപ്പറമ്പ്: ബക്കളത്ത് കാറിൽനിന്ന് എ.ടി.എം കാർഡ് കൈക്കലാക്കി പണം തട്ടിയ കേസിലെ പ്രതി പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ഗോകുലിന്റെ പേരിൽ ആന്ധ്രയിലും കേസ്. തളിപ്പറമ്പിലെ കേസിൽ ജാമ്യത്തിലിറങ്ങി ആന്ധ്രയിലേക്ക് പോയ ഗോകുൽ രണ്ടുമാസം മുമ്പ് കഞ്ചാവ് കടത്തുന്നതിനിടെയാണ് ആന്ധ്ര പൊലീസിന്റെ പിടിയിലായത്. പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട ഗോകുൽ നാട്ടിലെത്തിയെങ്കിലും തളിപ്പറമ്പ് പൊലീസിന്റെ സഹായത്തോടെ ആന്ധ്ര പൊലീസ് കഴിഞ്ഞദിവസം പിടികൂടി. ഗോകുലിന്റെ കൂടെ ഒഡിഷ സ്വദേശിയായ മറ്റൊരു പ്രതിയും ഉണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയിൽനിന്ന് ഗോകുൽ രക്ഷപ്പെട്ട് നാട്ടിലെത്തുകയായിരുന്നു. പുളിമ്പറമ്പിലെ വീട്ടിൽ ഒളിച്ച് താമസിക്കുന്നതിനിടെയാണ് ആന്ധ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. 22 കിലോ കഞ്ചാവാണ് ഗോകുലും സഹായിയും കടത്തിയിരുന്നത്. പ്രതിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയശേഷം ആന്ധ്രാപ്രദേശിലേക്ക് കൊണ്ടുപോയി. വിശാഖപട്ടണം സിറ്റി സ്റ്റേഷനിലാണ് ഗോകുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.