കെ.പി.സി.സി പ്രസിഡൻറിന്‍റെ വാക്കുകൾ കൊലപാതകത്തേക്കാൾ ക്രൂരം -എ. വിജയരാഘവൻ

തളിപ്പറമ്പ്: ധീരജിന്റെ കൊലയെക്കുറിച്ചുള്ള കെ.പി.സി.സി പ്രസിഡന്റിന്റെ വാക്കുകൾ കൊലപാതകത്തേക്കാൾ ക്രൂരമാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. ധീരജിന്റെ വീട്ടുകാരെ കഠാരയേക്കാൾ മൂർച്ചയേറിയ വാക്കുകൾകൊണ്ട് ആക്രമിക്കുന്നതിന് സമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പിൽ ധീരജിന്റെ വീടും ശവകുടീരവും സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകത്തെ ന്യായീകരിക്കാനാണ് കെ.പി.സി.സി പ്രസിഡന്റ് ശ്രമിക്കുന്നത്. സി.പി.എം, തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പിക്കെതിരായി എക്കാലത്തും ശക്തമായ നിലപാടെടുത്തിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസിനും എം.എം. ഹസനുമെല്ലാം വർഗീയതയോട് വിധേയത്വം മാത്രമേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടോടെയാണ് എ. വിജയരാഘവൻ ധീരജിന്റെ തൃച്ചംബരത്തെ വീട്ടിലെത്തിയത്. ഡോ. വി. ശിവദാസൻ എം.പി, കെ. സന്തോഷ്, ടി. ബാലകൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.