മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിനോടനുബന്ധമായ കൊതേരി തോട്, കാര തോട് നവീകരണത്തിനും അനുബന്ധ പ്രവൃത്തികൾക്കുമായി 10.41 കോടിയുടെ ഭരണാനുമതി. കനാലുകളുടെ വീതിക്കുറവ് കാരണം സമീപ പ്രദേശങ്ങളിലെ വീടുകളിലും കൃഷിസ്ഥലങ്ങളിലും ഉൾപ്പെടെ വെള്ളവും ചളിയും കയറി കൃഷി ഉൾപ്പെടെ നശിക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികളും നഗരസഭയും കെ.കെ. ശൈലജ എം.എൽ.എക്ക് പരാതി നൽകിയിരുന്നു. കൊതേരി തോട്, കാര തോട് എന്നിവ വീതികൂട്ടി നവീകരിക്കുന്നതിനും ഓവുചാൽ നിർമിക്കുന്നതിനും ജനവാസ കേന്ദ്രങ്ങളിൽ ഓവുചാലിന് മുകളിൽ സ്ലാബിട്ട് യാത്രായോഗ്യമാക്കുന്നതിനായാണ് തുക അനുവദിച്ചത്. പുതുതായി ഭരണാനുമതി ലഭിച്ച പ്രവൃത്തികളും ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപിച്ചുകൊണ്ടാണ് സർക്കാർ ഉത്തരവായത്. വിമാനത്താവള പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യങ്ങൾക്കും യാത്രാദുരിതത്തിനുമാണ് ഇതോടെ അറുതിയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.