പയ്യന്നൂർ: കുഞ്ചൻ നമ്പ്യാർക്ക് ശേഷം മലയാളം കണ്ട അതുല്യ ഹാസ്യ സാഹിത്യപ്രതിഭയായ സഞ്ജയൻ അസാധാരണ വ്യക്തിത്വത്തിന്ഉടമയായിരുന്നുവെന്ന് സി.വി. ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. അനാദിയായ ശോകമാണ് സഞ്ജയൻെറ ഉള്ളിൽ. എങ്കിലും ജീവിതത്തെ പ്രസാദാത്മകമായി കാണാൻ അദ്ദേഹത്തിന് കഴിഞ്ഞു. കേന്ദ്രസാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ച സഞ്ജയനും മലയാള സാഹിത്യവും എന്ന സർഗസംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രന്ഥാലയം പ്രസിഡന്‍റ് കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം എൽ.വി. ഹരികുമാർ ആമുഖ പ്രഭാഷണം നടത്തി. ഇ.പി. രാജഗോപാലൻ, പി.എം. കൃഷ്ണപ്രഭ എന്നിവർ പ്രഭാഷണം നടത്തി. സി.വി. വിനോദ് കുമാർ സ്വാഗതവും സി.കെ. ഹരീന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.