കൂത്തുപറമ്പ്: നഗരസഭ ടൗൺ പ്ലാനിങ്ങുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാനിൻെറ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച് ആക്ഷേപമോ അഭിപ്രായമോ ഉള്ളവർ ജനുവരി 28നകം അറിയിക്കണമെന്ന് നഗരസഭ ചെയർപേഴ്സൻ വി. സുജാത പറഞ്ഞു. ഈ വർഷം മാർച്ചിൽ കൂത്തുപറമ്പ് നഗരസഭയിലെ ടൗൺ മാസ്റ്റർ പ്ലാനിൻെറ കരട് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിരുന്നു. ഈ സമയം െതരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നില്ല. പിന്നീട് നഗരസഭാധികൃതർ സർക്കാറിന് നൽകിയ നിവേദനത്തെത്തുടർന്ന് ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാനുള്ള സമയം ജനുവരി 28 ആയി നീട്ടിനൽകി. 50 വർഷം മുൻകൂട്ടിക്കണ്ടുള്ള മാസ്റ്റർ പ്ലാനാണ് തയാറാക്കിയത്. ഭാവിയിൽ പ്രധാന റോഡുകളുടെ വീതി 32 മീറ്റർ വരെ വർധിപ്പിക്കേണ്ടി വരുമെന്നും നഗരസഭാധികൃതർ പറഞ്ഞു. നഗരസഭ ഓഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽ നഗരസഭ വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ, സെക്രട്ടറി കെ.കെ. സജിത്ത് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷമീർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.