കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ നിർമാണ പ്രവൃത്തി തുടങ്ങി

കേളകം: കൊട്ടിയൂർ ക്ഷേത്രത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന വിവിധ പദ്ധതികളുടെ നിർമാണ പ്രവൃത്തി ആരംഭിച്ചു. കിഫ്ബിയുടെ ഒരു കോടി 30 ലക്ഷം രൂപ ചെലവഴിച്ച് ഇക്കരെ കൊട്ടിയൂർ ക്ഷേത്രപരിസരത്ത് നിർമിക്കുന്ന വിവിധ പദ്ധതികളുടെ പ്രവൃത്തിയാണ് ആരംഭിച്ചത്. സ്റ്റേജ്, കാർ പാർക്കിങ്, സ്‌നാന ഘട്ടത്തിലേക്കുള്ള നടപ്പാത കരിങ്കൽ പാകി തെരുവുവിളക്ക്, ഊട്ടുപുര, അടുക്കള എന്നിവയാണ് നിർമിക്കുന്നത്. സ്റ്റേജിനു ചുറ്റുമുള്ള സ്ഥലത്ത് ഇൻറർലോക്കും പതിക്കും. എറണാകുളത്തുള്ള റൂബീക്ക് പ്രോജക്ട് മാനേജ്‌മൻെറ് കമ്പനിക്കാണ് നിർമാണ ചുമതല. പ്രവൃത്തി ഉദ്ഘാടനം കൊട്ടിയൂർ ദേവസ്വം പാരമ്പര്യ ട്രസ്റ്റി യാക്കൽ ദാമോദരൻ നായർ ഉദ്ഘാടനം ചെയ്തു. തിട്ടയിൽ നാരായണൻ നായർ, കെ. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു. ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.