ഇരിട്ടി: റോഡ് നവീകരണ പ്രവൃത്തി പാതിവഴിയിൽ ഉപേക്ഷിച്ചതോടെ ദുരിതത്തിലായി ഇരിട്ടി കുന്ന് നിവാസികൾ. ഇരിട്ടി കുന്നിലേക്കുള്ള റോഡിലൂടെ കാൽനടക്കാർക്കുപോലും കടന്നു പോകാൻ സാധിക്കാത്ത അവസ്ഥയാണ്. തലശ്ശേരി -വളവുപാറ റോഡ് നവീകരണത്തിൻെറ ഭാഗമായാണ് ഇരിട്ടി പാലത്തിനു സമീപത്തെ കുന്ന് ഇടിച്ചുനിരത്തി റോഡ് വീതികൂട്ടിയത്. ഇരിട്ടി പാലം ജങ്ഷനിൽ ഉൾപ്പെടെ വീതി വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇത് ഇരിട്ടി കുന്നുകാർക്ക് പാരയാവുകയായിരുന്നു. നിരവധി വീടുകളുള്ള ഈ പ്രദേശത്തേക്കുള്ള ഏക റോഡാണിത്. പായം ഗ്രാമ പഞ്ചായത്തിൻെറ അധീനതയിലുള്ള ഈ റോഡിൻെറ ഒരു ഭാഗം ഇരിട്ടി പാലം ജങ്ഷനിലാണ്. അവിടെയുള്ള 200 മീറ്ററോളം മാത്രം ദൂരം വരുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞത്. റോഡ് നവീകരണത്തിൻെറ ഭാഗമായി ഈ റോഡിലെ തകർന്ന ടാറിങ് ഉൾപ്പെടെ ഇളക്കി മാറ്റിയിരുന്നു. ഇരുചക്രവാഹനങ്ങൾ ഇതുവഴി കടന്നുപോയാൽ തെന്നിവീഴുമെന്ന കാര്യം ഉറപ്പാണ്. റോഡിൻെറ ഇരുവശങ്ങളിലും വലിയ ആഴത്തിലുള്ള കുഴിയും ഉണ്ട്. ഓട്ടോറിക്ഷകളാകട്ടെ ഇതുവഴി വരാൻ വിസമ്മതിക്കുകയാണ്. വലിയ ഇറക്കമിറങ്ങിയാൽ എത്തുന്നതാകട്ടെ ഇരിട്ടി പാലം ജങ്ഷനിലേക്കാണ്. ഇതും വലിയ അപകടങ്ങൾക്ക് ഇടനൽകുന്നുണ്ട്. കെ.എസ്.ടി.പി അധികൃതർ ഇടപെട്ട്, തകർന്ന റോഡ് എത്രയും വേഗം അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.